Thursday, October 24, 2013

നെല്ലിയാമ്പതി വഴി പോലീസ് സ്റ്റേഷനില്‍...!!

വിനോദ് കൃഷ്ണന്‍ എന്ന വിക്രിയുടെ കല്യാണത്തിന് ഞങ്ങള്‍ പാലക്കാട് എത്തി.. നെല്ലിയാമ്പതിയാണ് അന്നത്തെ അജണ്ട...സ്ഥലത്ത്, ഞാന്‍, സുനീഷ്, അനൂപ്‌, അനൂപിന്‍റെ ഭാര്യ ഗീതി, ശിവാനന്ദ് ഭാര്യ വിനയ...എന്നിവര്‍ ഹാജര്‍..യാത്രക്കുള്ള വണ്ടി വിക്രി ഏര്‍പ്പാടാക്കിയിരുന്നു...ഒരു ഇന്നോവ...!!

നല്ലൊരു യാത്രയായിരുന്നു അത്... പ്രകൃതിയുടെ പച്ചപ്പിലേക്ക്, ഈര്‍പ്പത്തിലേക്ക്...!! കുറെ നേരം ശുദ്ധ വായുവും വെളിച്ചവും അനുഭവവും അനുഭവിച്ച്‌ ഞങ്ങള്‍ മലയിറങ്ങി...!!

തിരിച്ചിറങ്ങുമ്പോള്‍ ചെറിയ കാറ്റ് അടിച്ചു എല്ലാരും ഒരു ചെറു മയക്കത്തിലേക്ക് പോവാന്‍ തുടങ്ങി.. മുന്‍പില്‍ ഇരിക്കുന്ന കാരണം എനിക്ക് ഉറങ്ങാല്‍ കഴിഞ്ഞില്ല... ഒരു വളവു തിരിയാന്‍ സമയത്ത് എതിരെ പെടപ്പിച്ചു വന്ന ഒരു കാര്‍ ഞങ്ങളുടെ ഇന്നോവയുടെ മുന്‍പില്‍ ചാമ്പി..!! ഉറങ്ങാത്തത്‌ കൊണ്ട് ഒരു അപകടം നേരിട്ട് കാണാന്‍ കഴിഞ്ഞു...!!

പുറത്തിറങ്ങി പതിവുപോലെ വാക്കേറ്റം...!! കോമ്പ്രമൈസ് തുകയില്‍ ഞങ്ങളുടെ ഡ്രൈവര്‍ തൃപ്തിയായില്ല... അവസാനം കേസ് ആയി, പിന്നെ പോലീസ് സ്റ്റേഷനില്‍....സാക്ഷിയായി അനൂപ് സ്റ്റേഷനില്‍ പോയിട്ടും ഗീതിക്ക് കുലുക്കമില്ല...

"ഹായ്, എന്‍റെ ഭര്‍ത്താവിനെ പോലീസുകാര്‍ കൊണ്ട് പോകുന്നു.." അവള്‍ക്കു സന്തോഷം...!!

എല്ലാവരേം സ്റ്റേഷനില്‍ വിളിപ്പിച്ചു.. ഗീതി സ്റ്റേഷന്‍റെ ഭംഗി ആസ്വദിക്കുകയായിരുന്നു...ലോക്കപ് എല്ലാം അവള്‍ക്കു വലിയ അത്ഭുതം നിറഞ്ഞ കാഴ്ച്ചയായി...ഭാര്യയായാല്‍ ഇങ്ങനെ തന്നെ വേണം...!!

 കുറെ വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷം ഒടുവില്‍ ഞങ്ങള്‍ സാക്ഷിയായി കേസ് എടുക്കാന്‍ തീരുമാനം ആയി..!!

കേസ് എഴുതി അതിനു താഴെ ഒരാള്‍ ഒപ്പിടണം... എല്ലാരും കല്യാണം കഴിഞ്ഞവര്‍ ആണ്, സുനീഷിന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നു ബാകി ഉള്ളത് ഞാനാണ്..വേറെ ആര്‍ക്കും കേസിന്‍റെ പിന്നില്‍ ഓടാന്‍ വയ്യ... അതുകൊണ്ട് ഞാന്‍ തന്നെ എഴുതി ഒപ്പിട്ടു കൊടുക്കാന്‍ തീരുമാനിച്ചു.. ഒരു ബാച്ചിലറിന്റെ രോദനം അവിടെ ആരും കേട്ടില്ല..!! ഒപ്പിടുന്നതിനു മുന്‍പ് ആ കേസ് ഞാന്‍ ഒന്ന് വായിച്ചു നോക്കി... സര്‍ക്കാര്‍ കടലാസില്‍ താഴെ എന്‍റെ പേര് എഴുതിയിരിക്കുന്നു...മുകളില്‍ എഴുതിയ സംഗതി എന്താണെന്ന് ഞാന്‍ വായിച്ചു നോക്കി, അതിന്‍റെ ചുരുക്കം ഇങ്ങനെ,

"ഞങ്ങള്‍ ഓടിച്ച വണ്ടി അപകടത്തില്‍ പെട്ടതിന് രണ്ട് കൂട്ടരും ഒരുപോലെ ഉത്തരവാദി ആണ് എന്ന് വിശ്വസ്ഥതയോടെ രാകേഷ്, ശ്രീപാദം, വായപ്പാറപ്പടി, മഞ്ചേരി...!!" ഞാന്‍ രണ്ടും കല്‍പ്പിച്ചു ഒപ്പിട്ടു...

ഞങ്ങളെ ഒരു വഴിക്ക് കൊണ്ടുപോയ വണ്ടിക്കാരനും കൂടെ ഉള്ള പണിയായിരുന്നു അത്... അന്ന് രക്ഷപ്പെടാന്‍ വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാന്‍ ഒപ്പിട്ടതാണ്...!!

ബസ്‌ പിടിച്ചു റൂമില്‍ പോവുന്ന വഴിക്ക് പിന്നീടെന്നെങ്കിലും കോടതിയില്‍ എന്‍റെ പേര് പറഞ്ഞു കേസ്  വിളിക്കും എന്ന് ആദിപിടിച്ചു ഞാന്‍ ഇരിക്കുമ്പോഴും വേറൊരു സീറ്റില്‍ ആദ്യമായി പോലീസ് സ്റ്റേഷന്‍ കണ്ടതിന്റെ ആത്മ നിര്‍വൃതിയില്‍ അനൂപിന്‍റെ കൂടെ ഗീതി ഉണ്ടായിരുന്നു...!! നെല്ലിയാമ്പതി കഴ്ച്ചപോലും അവള്‍ക്കു സ്റ്റേഷന്‍ അനുഭവത്തിനു മുന്‍പില്‍ ഒരു സംഭവമേ ആയില്ല...!!

No comments: